ഇടതുപക്ഷ സർക്കാർ ജനങ്ങളുടെ പണം കൊള്ളയടിച്ച വഴികള്‍.

LDF വരും എല്ലാം ശരിയാകും എന്ന് പറഞ്ഞ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഇടതുമുന്നണി ഭരണത്തിൽ എത്തിയപ്പോഴാണ് അവർ ഉയർത്തിയ മുദ്രാവാക്യങ്ങളുടെ യഥാർത്ഥ പൊരുൾ ജനങ്ങൾക്ക് മനസിലായത്.
ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണ് അതുകൊണ്ട് മലയാളികൾ മുണ്ട് മുറുക്കിയുടുത്ത് ജീവിക്കണം എന്ന് പറഞ്ഞ് സഖാവ് പിണറായി വിജയൻ മുഖ്യമന്ത്രിയായും ഡോ.തോമസ് ഐസക്ക് ധനമന്ത്രിയായും ആരംഭിച്ച മാർക്സിസ്റ്റ് പാർട്ടിയുടെ (ഇടതുപക്ഷം എന്ന് പേരിൽ മാത്രം) ഭരണം നേതാക്കന്മാരുടെ കുടവയറ് വീർത്ത കാരണം അവർക്ക് മുണ്ട് ഉടുക്കാൻ പറ്റാത്ത സ്ഥിതിയിലായി. ദുരിതാശ്വാസ നിധി ഉപയേഗിച്ച് പാർട്ടി വളർത്താനും നേതാക്കൻമാരെയും അവരുടെ മക്കളെയും ആശ്രിതവത്സൻമാരെയും വഴിവിട്ട് സഹായിക്കാനും രാഷ്ട്രീയ ശത്രുക്കളെ തീവ്രവാദികളെ ഉയോഗിച്ച് വകവരുത്താനും ശബരിമലയിൽ അവിശ്വാസികളും ആഭാസകളുമായ സ്ത്രീകളെ ബലമായി പ്രവേശിപ്പിക്കാനും ഭക്ത ജനങ്ങളെ പോലീസിനെ ഉപയോഗിച്ച് തല്ലിച്ചതക്കാനും ജനദ്രോഹ നടപടികൾ കോടതികൾ തടയുമ്പോൾ അതിനെതിരെ വാദിക്കാൻ കോടികൾ മുടക്കി വക്കീലന്മാരെ വെക്കാനും മറ്റും മലയാളികളുടെ നികുതിപ്പണം ധൂർത്തടിച്ച് പൂച്ച കിടന്നെന്ന് പറഞ്ഞ ഖജനാവിൽ അതിന്റെ കാഷ്ടം മാത്രം അവശേഷിപ്പിച്ച് പിണറായി വിജയനും തോമസ് ഐസക്കും കൂട്ടരും ഇപ്പോൾ പിടിച്ചു പറിക്കാരായി മാറിയിരിക്കുന്നു.
ജനങ്ങൾ അദ്ധ്വാനിച്ച് സ്വരൂപിച്ച നികുതിയും മറ്റ് പലതുമായി സർക്കാർ ഖജനാവിലേക്ക് നൽകിയ പണം എങ്ങിനെ പിണറായി വിജയൻ സർക്കാർ ധൂർത്തടിച്ച് ഇല്ലാതാക്കിയെന്ന വ്യക്തമായ കണക്കുകൾ ഈ വീഡിയോയിൽ കാണാം. ഇത് പുർണ്ണമായും ശ്രദ്ധിച്ച് കണ്ട ശേഷം കാര്യങ്ങൾ സ്വയം വിലയിരുത്തുക.