ചൈനീസ് ചാരന്മാർ നേപ്പാൾ അതിർത്തി വഴി കടത്തിവിട്ട പുതിയ COVID-19 വേരിയന്റുകൾ ഇന്ത്യയിൽ നാശം സൃഷ്ടിക്കുന്നു എന്ന് വാർത്ത.

COVID-19 അണുബാധ കേസുകളുടെ ഏറ്റവും പുതിയ കുതിപ്പിനെക്കുറിച്ച് ഇന്ത്യയിൽ പലതരത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇന്ത്യയുടെ മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറിനെ വെല്ലുവിളിച്ച ‘രണ്ടാം തരംഗം’ രാജ്യത്തെ കഠിനമായി ബാധിച്ചു. ‘രണ്ടാം തരംഗ’ത്തിന്റെ കാരണത്തെക്കുറിച്ച് അറിവുണ്ടെന്ന് അവകാശപ്പെടുന്ന നിരവധി മാധ്യമ സ്രോതസ്സുകൾ ഇപ്പോൾ ഉണ്ട്. അവയെല്ലാം ചൈനയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഇതിന്റെ വസ്തുതകൾ അറിയാൻ IFE ന്യൂസ് നെറ്റ്‌വർക്ക് നിരവധി മാസങ്ങളായി അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ഈ പ്രക്രിയയിൽ അവർക്ക് നിരവധി തെളിവുകളുടെ ഭാഗങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കൂടാതെ ഇത് സംബന്ധിച്ച് ഇന്ത്യൻ ഭരണകൂടത്തോട് നിരവധി ചോദ്യങ്ങൾ ഉന്നയിക്കാനുണ്ടെന്നും അവർ പറയുന്നു. എന്നാൽ ആദ്യം, നമ്മുടെ സംശയങ്ങളുടെ പശ്ചാത്തലം മനസിലാക്കാം.
ചൈനയുടെ ബയോളജിക്കൽ വാർഫെയർ:
COVID-19 പാൻഡമിക്കിന്റെ പ്രഭവകേന്ദ്രമായ വുഹാൻ ലാബിൽ നിന്ന് ചൈനീസ് വൈറസ് പുറത്തേക്ക് പോയപ്പോൾ ആ നഗരത്തിൽ ധാരാളം ആളുകൾ കൊല്ലപ്പെട്ടു. ഉടൻ തന്നെ വൈറസ് ചൈനയുടെ മറ്റ് പ്രവിശ്യകളിലേക്ക് പടരുന്നത് തടയാനായി വുഹാൻ നഗരത്തെയും ചുറ്റുമുള്ള നഗരങ്ങളെയും ഒറ്റപ്പെടുത്തി അവിടെ നിന്നും ചൈനയുടെ മറ്റ് പ്രദേശങ്ങളിലേക്കുള്ള എല്ലാ യാത്രകളും നിരോധിക്കുകയും ചെയ്തു.

എന്നാൽ, രാജ്യത്തെ മുഴുവൻ പൂട്ടുമ്പോൾ, ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം വുഹാനിൽ നിന്നുള്ള ജനങ്ങളെ ലോകമെമ്പാടും സഞ്ചരിക്കാൻ അനുവദിച്ചു. ഒരു മനുഷ്യനിൽ നിന്ന് മറ്റ് ആളുകളിലേക്ക് പകരാനുള്ള വൈറസിന്റെ കഴിവിനെക്കുറിച്ച് ചൈന ലോകത്തെ അറിയിച്ചില്ല. നാം ഇപ്പോഴും അഭിമുഖീകരിക്കുന്ന ലോകമെമ്പാടുമുള്ള പകർച്ചവ്യാധിയുടെ തുടക്കമാണിത്.
അതിനാൽ ചൈനയുടെ ഉദ്ദേശ്യം വളരെ വ്യക്തമാണ്. വുഹാൻ വൈറസിന്റെ തീവ്രതയെക്കുറിച്ച് അറിഞ്ഞിട്ടും അത് ചൈനയിൽ ഒതുക്കി നിർത്തുന്നതിനേക്കാൾ വൈറസ് പടർത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം എന്നു വേണം കരുതാൻ . അതല്ലായിരുന്നെങ്കിൽ ചൈന വുഹാനെ ഒറ്റപ്പെടുത്തി സ്വന്തം രാജ്യം മുഴുവൻ അടച്ചുപൂട്ടില്ലായിരുന്നു. കോവിഡ് 19 മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ അവർ ഉദ്ദേശിച്ചിരുന്നില്ല എങ്കിൽ രോഗം ബാധിച്ച വുഹാനിലുള്ള ചൈനീസ് പൗരന്മാരെ ചൈനയുടെ മറ്റ് പ്രദേശങ്ങളിലേക്ക് പോകുന്നതിൽ നിന്നും തടയുകയും എന്നാൽ അവരെ ലോകമെമ്പാടും പറക്കാൻ അനുവദിക്കുകയും ചെയ്യുമായിരുന്നോ എന്ന് ചിന്തിക്കേണ്ടതുണ്ട്.

ഇന്ത്യക്കെതിരെ ചൈനയുടെ ആക്രമണം:
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം അടുത്ത കാലത്തായി ഏറ്റവും താഴ്ന്ന നിലയിൽ എത്തിയിരിന്നു. ഇന്ത്യൻ അതിർത്തി പ്രദേശങ്ങളിൽ ചൈന നടത്തിയ സൈനിക വർദ്ധനവ് ചെറിയ കലഹങ്ങൾക്ക് കാരണമായി. ഇവിടെ പലവട്ടം ഏറ്റുമുട്ടലുകൾ നടക്കുകയും ഇതിൽ 62 ലിബറേഷൻ ആർമി സൈനികർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ സൈനിക നിലപാട് ഇപ്പോഴും തുടരുന്നു. കൂടാതെ ഇന്ത്യയുടെ ഉയർച്ചയെ ഒരു പ്രധാന ഭീഷണിയായി ചൈന കാണുന്നുമുണ്ട്.

ചൈനീസ് സ്പൈ ആംഗിൾ:
പുതിയ കോവിഡ് -19 ന്റെ പുതിയ വകഭേദം ഇന്ത്യയെ ബാധിക്കുന്നതിന് ആഴ്ചകൾക്കുമുമ്പ്, 4 ചൈനക്കാരെ ഇന്ത്യൻ പോലീസ് ഇന്റർപോൾ നൽകിയ വിവരെ തുടർന്ന് പിടികൂടിയിരുന്നു. പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്ര വിമാനത്താവളത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട രണ്ട് ചൈനീസ് പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ശ്രദ്ധിക്കേണ്ട പ്രധാന വിഷയം – കോവിഡിന്റെ രണ്ടാം വരവിന് തൊട്ടുമുമ്പ് ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു ഈ സംഭവം നടന്നത്.
രണ്ട് ചൈനീസ് പൗരന്മാരും വ്യാജ ആധാർ കാർഡുകളുമായി യാത്ര ചെയ്യുകയായിരുന്നു. ഈ വ്യാജ രേഖകളുമായി രാജ്യത്ത് ചുറ്റിക്കറങ്ങാൻ അവർ പൂർണ്ണമായും തയ്യാറെടുത്തിരുന്നു.
അനധികൃത രേഖകളുമായി രാജ്യത്ത് താമസിച്ചിരുന്ന രണ്ട് ചൈനീസ് പൗരന്മാരെയും മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യധാരാ മാധ്യമങ്ങളിൽ ഈ വാർത്തകളൊന്നും റിപ്പോർട്ട് ചെച്ചപ്പെട്ടില്ല. ഈ ചൈനീസ് ചാരന്മാർ നന്നായി പരിശീലനം നേടിയവരും കഠിനമായ സാഹചര്യത്തിലും കഴിയാൻ പോന്നവരുമായിരുന്നു എന്ന വിവരം പുറത്തു വന്നിട്ടുണ്ട്.

Credits: https://ifenewsnetwork.com/new-covid-19-variants-creating-havoc-in-india-infused-by-chinese-spies-via-nepal-border/
It